കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ കീഴടങ്ങലോ, വിധയത്വമോയില്ല. അഭിപ്രായവ്യത്യാസങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്‍പോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചകളോട് അനുഭാവപൂർവം പ്രതികരിക്കും.
അതേസമയം പരാജയങ്ങള്‍ ആരുടേയും തലയില്‍ കെട്ടിവെയ്ക്കാന്‍ താനില്ലെന്നും വീട്ടിനകത്തെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാനുള്ള അച്ചടക്ക ബോധം പ്രധാനമാണെന്നും അതാണ് സംഘടനാപരമായ ബോധ്യമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ അറിയില്ല, കേരളത്തിന്റെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയാണെന്നും താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൂടികാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് ഒത്തുചേരുന്നതെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
എ. വി ഗോപിനാഥ് പാലക്കാട് ജില്ലയില്‍ നിന്ന് ജനകീയ പിന്തുണയോടെ ഉയര്‍ന്നുവന്നൊരാളാണ്. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നൊരാളായതിനാലാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ ആശങ്കയുയര്‍ത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കഴിഞ്ഞ രംഗത്തെത്തിയിരുന്നു.
അതേസമയം, കോണ്‍ഗ്രസില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും രംഗത്തെത്തി.